Wednesday, January 30, 2008

ആരോഗ്യം


പല്ലുകളുടെ വൃത്തി ഹൃദയത്തെ ആരോഗ്യമുള്ളതാക്കും
പല്ലുതേയ്‌ക്കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളും തിരഞ്ഞ്‌ നടക്കാറുണ്ടോ. എന്നാല്‍ പല്ലുതേയ്‌ക്കണമെന്ന്‌ തീരമാനിയ്‌ക്കാന്‍ വളരെ പ്രാധാന്യമുള്ള ഒരു കാരണമുണ്ട്‌.എന്താണെന്നല്ലേ പല്ലുകള്‍ വൃത്തിയായില്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്‌ ആയുസ്സും ആരോഗ്യവും ഉണ്ടാകില്ല. പുതിയ ചില പഠനങ്ങളിലാണ്‌ പല്ലിന്റെ വൃത്തിയും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.പഠന ഫലത്തില്‍ തെറ്റില്ലെന്ന്‌ പ്രമുഖ കാര്‍ഡിയോളജിസ്‌റ്റുകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പ്രതിദനം തന്റെയടുത്തെത്തുന്ന ഹൃദ്രോഗികളില്‍ ഇരുപത്‌ മുതല്‍ ഇരുപത്തിയഞ്ച്‌ ശതമാനത്തോളം പേരും വായയും പല്ലും സംബന്ധമായ പ്രശ്‌നങ്ങളുള്ളവരാണെന്ന്‌ കാര്‍ഡിയോളജിസ്‌റ്റായ ഡോക്ടര്‍ പ്രവീണ്‍ ചന്ദ്ര പറയുന്നു.പല്ലുകള്‍ കേടുവരുന്നതടക്കം വായ്‌ക്കകത്തുണ്ടാകുന്ന രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനും കാരണമാകുന്ന ബാക്ടീരിയ ഒന്നുതന്നെയാണ്‌. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ തങ്ങിനില്‍ക്കുമ്പോള്‍ അവിടെ രോഗാണുക്കള്‍ വളരുന്നു. രക്തസ്രാവമുണ്ടാക്കുന്ന ബാക്ടീരിയകള്‍ രക്തധമനികളിലേയ്‌ക്കും പ്രവേശിക്കുന്നു. അതുകൊണ്ടാണ്‌ ഹൃദ്രോഗമുള്ളവര്‍ പല്ലും വായയും വളരെ വൃത്തിയായി സൂക്ഷിക്കണമെന്ന്‌ പറയുന്നത്‌.ഹൃദയവാല്‍വുകള്‍ക്ക്‌ പ്രശ്‌നമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും വായിന്റെയും പല്ലിന്റെയും കാര്യത്തില്‍ നല്ല കരുതല്‍ ആവശ്യമാണ്‌. പ്രത്യേകിച്ചും വാല്‍വ്‌ ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയരാകുന്നവര്‍ ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്‌.വാല്‍വ്‌ ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയരാകുന്നവര്‍ പല്ലുകളില്‍ അണുബാധയുണ്ടെങ്കില്‍ ആദ്യം അത്‌ ചികിത്സിച്ച്‌ ഭേദമാക്കിയശേഷം മാത്രം ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയരാകുന്നതായിരിക്കും നല്ലത്‌. അല്ലാത്തപക്ഷം ശസ്‌ത്രക്രിയ വിജയിക്കാനുള്ള സാധ്യത കുറവാണ്‌- ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ തരുന്നു.





കരയാതെ മൂക്കുചീറ്റാതെ ഇനി ഉള്ളിയരിയാം


ഉള്ളിയെന്ന്‌ കേള്‍ക്കുമ്പോള്‍ത്തന്നെ കരയാന്‍ തുടങ്ങുന്നവരെ കണ്ടിട്ടില്ലേ. എന്തും മുറിയ്‌ക്കാം എന്നാല്‍ ഉള്ളിമാത്രം വയ്യെന്നു പറയുന്നവരും കുറവല്ല.മുറിയ്‌ക്കാന്‍ തുടങ്ങുമ്പോഴേയ്‌ക്കും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്ന്‌ ആകെ പ്രശ്‌നമുണ്ടാക്കുന്ന ഉള്ളി പക്ഷേ ആരോഗ്യ ദായകമാണെന്ന്‌ ഏവര്‍ക്കുമറിയാം. പോഷകങ്ങളേറെയുള്ള ഉള്ളി കരയിക്കില്ലെന്ന്‌ വന്നാലോ.അതെ കരയിക്കാത്ത ഉള്ളി വികസിപ്പിച്ചുകഴിഞ്ഞു. ന്യൂസിലാന്റിലെയും ജപ്പാനിലെയും ശാസ്‌ത്രജ്ഞരാണ്‌ കരിയിക്കാത്ത(ടിയര്‍ ഫ്രീ) ഉള്ളികള്‍ വികസിപ്പിച്ചെടുത്തത്‌. ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉള്ളിയിലെ കരച്ചിലുണ്ടാക്കുന്ന എന്‍സൈമുകള്‍ക്ക്‌ കാരണമായ ജീനിന്റെ പ്രവര്‍ത്തനമില്ലാതാക്കിയാണ്‌ കരച്ചില്‍ ഫ്രീ ഉള്ളികള്‍ ഉണ്ടാക്കിയിരിക്കുന്നത്‌.ന്യൂസിലാന്റിലെ ക്രോപ്‌ ആന്റ്‌ ഫുഡ്‌ ജാന്‍ സൈലന്‍സിംഗ്‌ ടെക്‌നോളജിയാണ്‌ ഇതിനായി ഉപയോഗിച്ചത്‌. കരച്ചിലുണ്ടാക്കുന്ന എന്‍സൈമിന്‌ പിന്നിലുള്ള ജീന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ 2002ലാണ്‌ ഇതിനായുള്ള ഉദ്യമം തുടങ്ങിയതെന്ന്‌ ക്രോപ്‌ ആന്റ്‌ ഫുഡിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ കോളിന്‍ ഐഡെ പറഞ്ഞു.മുമ്പ്‌ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്‌ ഉള്ളി മുറിയ്‌ക്കുന്ന സമയത്താണ്‌ കണ്ണില്‍ വെള്ളം വരുത്തുന്ന വസ്‌തു പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു. എന്നാല്‍ ജപ്പാനിലെ ശാസ്‌ത്രജ്ഞരാണ്‌ ഒരു എന്‍സൈമാണ്‌ ഇതിനെ നിയന്ത്രിയ്‌ക്കുന്നതെന്ന്‌ കണ്ടെത്തിയത്‌. ആസ്‌ത്രേലിയന്‍ ശാസ്‌ത്രജ്ഞരാണ്‌ ജീന്‍ സൈലന്‍സിംഗ്‌ ടെക്‌നോളജി കണ്ടുപിടിച്ചത്‌.ഇതുപയോഗിച്ചാണ്‌ ഇപ്പോള്‍ ഉള്ളിയുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുന്നത്‌. ഇതുപയോഗിച്ച്‌ എന്‍സൈമിന്‌ കാരണമായ ജീനിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതോടെ മുറിയ്‌ക്കുമ്പോഴും ഉള്ളിയില്‍ നിന്നും കണ്ണുനീരുണ്ടാക്കുന്ന വസ്‌തു പുറപ്പെടുന്നില്ല. കണ്ണുനീരില്ലാതാക്കുന്നതിനൊപ്പം തന്നെ ഉള്ളിയുടെ രുചി കൂട്ടാനും ഈ മാര്‍ഗ്ഗത്തിലൂടെ സാധിയ്‌ക്കും.


ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം വിഷാദരോഗമുണ്ടാക്കും





കാലത്ത്‌ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ചായക്കപ്പും പിടിച്ച്‌ കമ്പ്യൂട്ടറിന്‌ മുമ്പിലിരുന്ന്‌ മെയില്‍ വായനയും ബ്രൗസിംഗുമാണോ പണി? ഈ ഏര്‍പ്പാട്‌ അര്‍ദ്ധരാത്രിയിലും തുടരുന്നുമുണ്ടോ? എങ്കില്‍ ഒട്ടും വൈകില്ല നിങ്ങള്‍ എത്രയും പെട്ടന്ന്‌ വിഷാദരോഗത്തിന്‌ അടിമപ്പെടും.ഒരു പുതിയ പഠനത്തിലാണ്‌ ഇന്റര്‍നെറ്റിനോടുള്ള അമിതമായ താല്‌പര്യവും ഉപയോഗവും ആളുകളില്‍ വിഷാദരോഗത്തിന്‌ കാരണമാകുമെന്ന്‌ കണ്ടെത്തിയത്‌. ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ ഡിസോഡര്‍ എന്നാണ്‌ ഗവേഷകര്‍ ഈ അവസ്ഥയെ വിളിക്കുന്നത്‌. അതി കഠിനമായി ഉല്‍ക്കണ്‌ഠ, വിഷാദം എന്നിവയാണത്രേ ഇതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍.ഇന്റര്‍നെറ്റിനോടുള്ള താല്‌പര്യത്തെ വെറുമൊരു ഭ്രമം എന്നുപറഞ്ഞ്‌ തള്ളിക്കളയാന്‍ കഴിയില്ല. ചായയോടോ കാപ്പിയോടോ തോന്നുന്നപോലെയുള്ള ഒരു ഭ്രമം, അല്ലെങ്കില്‍ മൊബൈലിനോടുള്ള അടിമപ്പെടല്‍ ഇതുപോലെതന്നെയാണ്‌ ഇന്റര്‍നെറ്റിന്‌ അടിമപ്പെടുന്നവരുടെയും അവസ്ഥ. പലര്‍ക്കും അതിനോടുള്ള ആഗ്രഹത്തെ മറികടക്കാന്‍ കഴിയുന്നില്ല. പലരിലും ഇത്‌ കഠിനമായ മാനസിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌- ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ചിലര്‍ക്ക്‌ ഉറക്കക്കുറവ്‌, ഇന്റര്‍നെറ്റ്‌ ഉപയോഗിയ്‌ക്കാത്ത സമയത്ത്‌ പോലും അനാവശ്യമായ ഉത്‌കണ്‌ഠ, കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടുന്ന അവസ്ഥ, ജോലിയില്‍ ശ്രദ്ധക്കുറവ്‌, ദീര്‍ഘമായി നിലനില്‍ക്കുന്ന മാനസികസംഘര്‍ഷം എന്നിവയും കാണപ്പെടുന്നുണ്ട്‌- ഗവേഷകസംഘത്തിന്‌ നേതൃത്വം നല്‍കിയ ടെല്‍ അവിവ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ പിന്‍ഹാസ്‌ ഡനണ്‍ വിവരിക്കുന്നു.പതിനാറിനും അറുപതിനും ഇടയില്‍ പ്രായമുള്ള ആളുകളെയാണ്‌ ഗവേഷകര്‍ പഠനവിധേയരാക്കിയത്‌. കൗമാരക്കാരിലും അമ്പത്‌ വയസ്സിന്‌ മുകളിലുള്ള ആളുകളിലുമാണ്‌ ഇന്റര്‍നെറ്റിന്റെ കൂടിയ ഉപയോഗം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌.പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോള്‍ ചികിത്സകൊണ്ടുപോലും പ്രയോജനമില്ലാത്ത അവസ്ഥ വന്നുചേരുമെന്നും അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ നിയന്ത്രണങ്ങള്‍ വേണ്ടമെന്നും സംഘം പറയുന്നു. ജേണല്‍ ഓഫ്‌ ക്ലിനിക്കല്‍ സൈക്കോളജിയിലാണ്‌ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.















ആരോഗ്യം നേടാന്‍ നടക്കൂ...












രക്തസമ്മര്‍ദ്ദം, പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഗം ഇതെല്ലാം ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്. ഈ രോഗങ്ങളെയെല്ലാം അകറ്റാന്‍ ചെലവില്ലാത്ത ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്- 15 മിനിറ്റ് നേരത്തെ വേഗത്തിലുള്ള നടത്തം. നടക്കുമ്പോള്‍ നിങ്ങളുടെ പള്‍സ് മിടിപ്പ് വേഗത്തിലാവുന്നു. ശരീരത്തിലുടനീളം രക്തചംക്രമണം കൂടും. ഇത് ഹൃദയത്തെ ആരോഗ്യത്തിലേക്ക് നയിക്കും. ദിവസവും 15 മിനിറ്റ് നേരമെങ്കിലും അതിവേഗത്തിലുള്ള നടത്തം പരിശീലിച്ചാല്‍ സ്ത്രീകള്‍ക്ക് എന്നെന്നും ആരോഗ്യവതികളായിരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കുന്നു. വാര്‍ധക്യത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും നടത്തം നല്ല വഴിയാണെന്ന് വിദഗ്ധര്‍ പറയുന്നു. നടത്തം കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാണെങ്കിലും അവരുടെ ആദ്യപരാതി നടക്കാന്‍ സമയമില്ലെന്നതാണ്. ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഈ പരാതി കൂടുതലാണ്. അവര്‍ക്ക് ഓഫീസില്‍ മാത്രമല്ല, വീട്ടിലും ജോലിത്തിരക്കാണ്. ഇതിനിടയില്‍ നടക്കാന്‍ സമയമെവിടെ? തിരക്കിട്ട ജീവിതത്തിനിടയിലും നടക്കാന്‍ സമയം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
ദിവസവും പതിവുള്ളതിനേക്കാള്‍ ഒരു അരമണിയ്ക്കൂര്‍ മുമ്പ് എഴുന്നേല്ക്കുക. കുടുംബാംഗങ്ങളെല്ലാം ഉണരും മുമ്പ് പ്രകൃതിയുടെ പ്രശാന്തതയില്‍ അരമണിക്കൂറോ 15 മിനിറ്റോ നടക്കുക. നടത്തത്തിന്റെ സമയം പ്രഭാതത്തിലാക്കിയാല്‍ വേറെ ഒരു ഗുണം കൂടിയുണ്ട്. ശരീരത്തിന് ശുദ്ധമായ ഓക്സിജന്‍ ധാരാളം ലഭിയ്ക്കും.
വീട്ടില്‍ കോണിപ്പടിയുണ്ടെങ്കില്‍ അത് പല തവണ വേഗത്തില്‍ കയറിയിറങ്ങുന്നത് നല്ലൊരു വ്യായാമമാണ്. ഓഫീസിലാണെങ്കില്‍ ലിഫ്റ്റിന്റെ ഉപയോഗം കുറച്ച് കോണിപ്പടികള്‍ കയറുന്നത് ശീലമാക്കുക.
ഓഫീസില്‍ നിന്ന് വരുമ്പോള്‍ നിങ്ങള്‍ക്കിറങ്ങേണ്ട സ്റോപ്പിനേക്കാള്‍ മുമ്പേ ഇറങ്ങി നടക്കുക.
പച്ചക്കറി വാങ്ങാനോ, ലൈബ്രറിയിലേക്ക് പോകാനോ നടത്തം ശീലമാക്കുക.
ഇനി 15 മിനിറ്റ് നടത്തത്തിന് സമയമില്ലെങ്കില്‍ അഞ്ച് മിനിറ്റ് നേരം സ്കിപ്പിംഗ് ശീലമാക്കിയാലും നന്ന്.
വിവാഹിതരാണെങ്കില്‍ ഭര്‍ത്താവുമൊന്നിച്ചുള്ള നടത്തം ശീലമാക്കുന്നത് നല്ലതാണ്. ഈ നടത്തം ഇരുകൂട്ടരുടെയും ഹൃദയത്തിന് ഗുണം ചെയ്യും.
നടത്തം ഒരു വ്യായാമമായി മാറണമെങ്കില്‍ വേഗത്തില്‍ നടക്കണമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിയ്ക്കുക. ഇനി നടത്തത്തിനിടയില്‍ നിങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നന്ന്. നടത്തത്തിനിടയില്‍ പ്രകൃതിയിലെ ചെറിയ ചെറിയ കാര്യങ്ങള്‍ നിരീക്ഷിയ്ക്കാന്‍ ശ്രമിയ്ക്കണം. ചിലപ്പോള്‍ അപ്രതീക്ഷിതമായ ഒരിടത്ത് ചെറിയ പൂവ് വിരിഞ്ഞ് നില്ക്കുന്നത് കാണാം. അല്ലെങ്കില്‍ പ്രത്യേക പച്ചപ്പോടെയുള്ള ഒരു ഇല കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കാം. അതല്ലെങ്കില്‍ മരച്ചില്ലകള്‍ക്കിടയില്‍ ഭംഗിയുള്ള ഒരു പക്ഷിയെ കണ്ടേയ്ക്കാം. പ്രകൃതിയുടെ ഈ ചെറിയ സൗന്ദര്യങ്ങളില്‍ മുഴുകാന്‍ ശ്രമിയ്ക്കുക. ദൈനംദിനജീവിതത്തിലെ ചെറിയചെറിയ പ്രശ്നങ്ങളെല്ലാം മനസ്സില്‍ നിന്ന് മാറ്റിവച്ച് മനസ്സിലെ ചിന്താശൂന്യമാക്കാന്‍ ശ്രമിയ്ക്കുക. അപ്പോള്‍ നടത്തം ഒരു ധ്യാനം തന്നെയായി മാറുന്നു.

Sunday, January 27, 2008

miracles of islam

































































































പാചകം

ചെമ്മീന്‍ ഫ്രൈ

ചെമ്മീന്‍ ( കൊഞ്ച്‌)- 1/2 കിലോ
മുളക്‌ പൊടി - 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2ടീ സ്പൂണ്‍
കുരുമുളക്‌ പൊടി - 1 ടീ സ്പൂണ്
‍ഇഞ്ചി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
‍വെളുത്തുള്ളി അരച്ചത്‌ - 1 1/2 ടീ സ്പൂണ്
‍സവാള - 2 എണ്ണം നീളത്തില്‍ കനംകുറച്ച്‌ അറിഞ്ഞത്‌
വെളിച്ചെണ്ണ - 6 സ്പൂണ്
‍കറിവെപ്പില - 2 തണ്ട്‌
ഉപ്പ്‌ - പാകത്തിന്‌
തയ്യാറാക്കുന്ന വിധംകഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ മുളക്‌ പൊടി ,മല്ലി പൊടി ,ഉപ്പ്‌ , കുരുമുളക്‌ പൊടി ,ഇഞ്ചി,വെളുത്തുള്ളി എന്നിവ പുരട്ടി 1/2 മണിക്കൂര്‍ നേരം വെക്കുക.ചുവടുകട്ടിയുള്ള ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും കറിവെപ്പിലയും വയറ്റുക.സവാള ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ മസാലയില്‍ പൊതിഞ്ഞ കൊഞ്ചും ചേര്‍ത്ത്‌ 5 മിനുട്ട്‌ വയറ്റുക.ഇനി പാത്രം അടച്ച്‌ കൊഞ്ച്‌ വേവിക്കുക ( ഇടയ്ക്ക്‌ ഇളക്കി കൊടുക്കുക).കൊഞ്ച്‌ പാകത്തിന്‌ വെന്ത്‌ മസാലയില്‍ പൊതിഞ്ഞ്‌ പാകമാവുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക...




മട്ടന്‍ ബിരിയാണി



മട്ടന്‍ -1/2 കിലോ എണ്ണ - 4 ടേബിള്‍ സ്പൂണ്‍ ഉള്ളി -6 എണ്ണം തക്കാളി - 3 എണ്ണം ഇഞ്ചി(ചതച്ചത്‌) -2 ടേബിള്‍ സ്പൂണ് ‍വെളുത്തുള്ളി (ചതച്ചത്‌) -2ടേബിള്‍ സ്പൂണ്‍ പച്ചമുളക്‌ - 10 എണ്ണം ഗരം മസാല -1 ടീ സ്പൂണ് ‍തൈര്‌ - 3 ടേബിള്‍ സ്പൂണ്‍ മല്ലി ഇല - 1/2 കപ്പ്‌ നെയ്യ്‌ - 5 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്‍ ബസ്മതി അരി -5 ഗ്ലാസ്‌ വെള്ളം - 7 1/2 കപ്പ്‌ അണ്ടിപരിപ്പ്‌ - 20 എണ്ണം കിസ്മിസ്‌ -20 എണ്ണം


തയ്യറാക്കുന്നവിധം പാത്രം ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും,ഉപ്പും , പച്ചമുളക്‌ മുറിച്ചതും വയറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ,തക്കളി എന്നിവ ചേര്‍ക്കുക.മഞ്ഞള്‍ പൊടിയും നന്നായി കഴുകിയ മട്ടന്‍ ചേര്‍ക്കുക.ശേഷം ഗരം മസാലയും തൈരും മല്ലി ഇലയും ചേര്‍ക്കുക.നന്നയി അടച്ച്‌ അരമണിക്കൂര്‍ വേവിക്കുക.


നെയ്ചോറ്‌ തയ്യറാക്കുന്ന വിധം മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും വറുത്ത്‌ കോരുക. ശേഷം കുറച്ച്‌ ഗ്രാബുവും കറുവപട്ടയും ചേര്‍ക്കുക.കഴുകിവെച്ച അരി ചേര്‍ത്ത്‌ നന്നായി വറുത്ത്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ നെയ്ചോറ്‌ ഉണ്ടാക്കി വെക്കുക. ഈ ചോറില്‍ നിന്ന്‌ മുക്കാല്‍ ഭാഗവും മാറ്റി അതിലേക്ക്‌ കുറച്ച്‌ മസാലയും വറുത്ത്‌ വെച്ച അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും കുറച്ച്‌ ചേര്‍ക്കുക.വീണ്ടും ചോറും മസാല അങ്ങിനെ ദമ്മിടാം.ഇടയിലായി അല്‍പം മഞ്ഞ ഫുഡ്‌ കളര്‍ നരങ്ങാനീരില്‍ ചേര്‍ക്കാം.അല്‍പം മല്ലി ഇലയും വിതറി പാത്രം അടച്ച്‌ അതിന്റെ മേലെ ഭാരമുള്ള എന്തെങ്കിലും സാധനം വെക്കുക.അരമണിക്കൂര്‍ കഴിഞ്ഞ്‌ അടുപ്പില്‍ നിന്ന്‌ ഇറക്കി കഴിക്കാം.ഇങ്ങനെ തയ്യറാക്കിയ മട്ടന്‍ ബിരിയാണിയുടെ കൂടെ നല്ല മാങ്ങ അച്ചാറും കൂട്ടി കഴിക്കാം